കൊല്ലം : പതിനേഴ് ദിവസത്തെ ആശങ്കയ്ക്ക് വിരാമം. ജോലിക്കായി വിദേശത്തുപോയി തൊഴിൽ തട്ടിപ്പിന് ഇരയായി കാണാതായ സുനിത നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്. വിമാനത്താവളത്തിൽ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു. മുളവന മുക്കൂട് പുത്തൻവിളവീട്ടിൽ സുനിതയെ ദുബായിലേക്കാണ് ഏജന്റ് കൊണ്ടുപോയത്. അവിടെനിന്ന് ഒമാനിലേക്ക് കടത്തുകയായിരുന്നു. ഏപ്രിൽ 20 മുതൽ സുനിതയുടെ യാതൊരു വിവരവുമില്ലാത്തതിനാൽ മൂന്നുമക്കളും ആശങ്കയിലായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയതോടെ അധികൃതരുടെയും പ്രവാസി സംഘടനകളുടെയും ഭാഗത്തുനിന്ന് ഇടപെടലുണ്ടായി. ഇതാണ് സുനിതയെ നാട്ടിലേക്ക് തിരിച്ചെത്താൻ സഹായിച്ചത്. ഒമാനിൽ ലിവ എന്ന സ്ഥലത്ത് സ്പോൺസർ സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. വാർത്തകണ്ടതോടെ ഒ.ഐ.സി.സി. നേതാക്കളായ ചന്ദ്രൻ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവരുെട നേതൃത്വത്തിൽ ഇടപെട്ടു. കരാറനുസരിച്ചുള്ള 1500 ഒമാൻ റിയാൽ (ഏകദേശം 2.69 ലക്ഷം രൂപ) നൽകിയതോടെയാണ് സ്പോൺസർ സുനിതയെ വിട്ടയയ്ക്കാൻ തയ്യാറായത്. സുനിത ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യൻ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാൽ തിരുവനന്തപുരത്തെത്താൻ വൈകി. content highlights:sunitha, kollam, oman,stranded abroad
from mathrubhumi.latestnews.rssfeed http://bit.ly/301Y12k
via
IFTTT
No comments:
Post a Comment