ലീന മരിയ പോളും രവി പൂജാരിയും തമ്മിലെന്ത്; കൊച്ചി വെടിവയ്പ് കേസില്‍ ദുരൂഹത ഏറുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ലീന മരിയ പോളും രവി പൂജാരിയും തമ്മിലെന്ത്; കൊച്ചി വെടിവയ്പ് കേസില്‍ ദുരൂഹത ഏറുന്നു

കൊച്ചി: നഗരത്തിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബൈക്കിലെത്തിയ സംഘം വെടിവച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ശബ്ദമുണ്ടായതല്ലാതെ വെടിവെപ്പ് നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇവിടെയില്ല. പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ദി നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിന്റെ കോണിപ്പടിയിലാണ് സംഭവം. ശബ്ദം മാത്രം കേൾക്കുന്ന തരത്തിലുള്ള എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. എന്തായിരുന്നു വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം എന്ന് വ്യക്തമല്ല. ഈ കെട്ടിടത്തിന്റെ താഴത്തെ കെട്ടിടത്തിൽ നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബ് പ്രവർത്തിക്കുന്നുണ്ട്. മുകൾ നിലയിൽ ഒരു ദന്താശുപത്രിയും ബ്യൂട്ടി പാർലറുമാണുള്ളത്. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ: സമയം രണ്ടര കഴിയുന്നു. പനമ്പിള്ളി നഗർ ഭാഗത്തുനിന്ന് രണ്ടുപേർ ബൈക്കിലെത്തി ധർമൂസ് ഫിഷ് ഹബ്ബിന് സമീപം വണ്ടി നിർത്തുന്നു. പിറകിലിരുന്നയാൾ ഇറങ്ങി മുകളിലേക്കുള്ള കോണിപ്പടിയിലേക്ക് പോകുന്നു. താഴെ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷിനെ മറികടന്നാണ് പോക്ക്. മുകളിലേക്ക് കയറാൻ തുടങ്ങവെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ മാത്യു മുകളിൽനിന്ന് താഴേക്ക് വരുന്നത് കണ്ടു. അപ്പോഴാണ് ഇയാൾ രണ്ടുതവണ വെടിയുതിർത്തത്. ഒരു പേപ്പർ താഴെയിടുകയും ചെയ്തു. തുടർന്ന് തിടുക്കത്തിൽ ബൈക്കിനടുത്തേക്ക് പോയി. ഓടിച്ചിരുന്നയാൾ വണ്ടിയിൽത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വണ്ടി ഇവർ പനമ്പിള്ളി നഗർ ഭാഗത്തേക്ക് തിരിച്ചു. പിന്നിലിരുന്നയാൾ സെക്യൂരിറ്റി ജീവനക്കാരന്റെ നേരെ തോക്ക് ചൂണ്ടിയാണ് വണ്ടിയിൽ കയറിയത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ധർമൂസ് ഫിഷ് ഹബ്ബിലെ നിഖിലാണ് കടലാസ് കഷണം എടുത്തത്. വെള്ളപ്പേപ്പറിൽ രവി പൂജാരി എന്ന് ഹിന്ദിയിൽ എഴുതിയിരുന്നു. സംഭവം നടക്കുമ്പോൾ നടി ലീന പോൾ സ്ഥലത്തുണ്ടായിരുന്നില്ല. പിസ്റ്റൾ സിനിമയിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ളതാണോയെന്ന് സംശയിക്കുന്നു. മുമ്പ് തട്ടിപ്പു കേസുകളിൽ അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോൾ. ചെന്നൈയിലെ കേസിൽ അവരെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മുംബൈ അധോലോക നായകരിൽ ഒരാളാണ് രവി പൂജാരി. ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് കരുതുന്നത്. ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്തവർ അവിടെയിട്ടിട്ടു പോയ കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്ന് എഴുതിയിരുന്നതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. ലീന മരിയ പോളിനെതിരായ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല. Read More:ആഢംബര കാറുകൾ, കാരവൻ, കോടികളുടെ തട്ടിപ്പ് : നിഗൂഢതകളുടെ നായികയായി ലീന മരിയ പോൾ എന്നാൽ രവി പൂജാരിയെപ്പോലെ അധോലോക ബന്ധമുള്ളയാൾ, ഇത്തരമൊരു നീക്കം നടത്തുമോയെന്ന് പോലീസിന് സംശയമുണ്ട്. വെറും കടലാസിൽ രവി പൂജാരി എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണർത്തുന്നു. കോണിപ്പടിയുടെ അധികം മുകളിലേക്ക് അക്രമി പോയിട്ടില്ല. മുകളിൽ ആദ്യം ഡെന്റൽ ക്ലിനിക്കാണ്. അതുകഴിഞ്ഞാണ് ബ്യൂട്ടി പാർലർ. അതിനടുത്തേക്ക് പോലും എത്താതെ ഇങ്ങനെയൊരു നീക്കം സംഘം എന്തിനാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. നടി സ്ഥലത്തുള്ള ദിവസമല്ല അക്രമത്തിന് തിരഞ്ഞെടുത്തതും. ഉച്ചത്തിൽ പാട്ടുവച്ചിരുന്നതിനാൽ വെടിയൊച്ച കേട്ടില്ലെന്നാണ് ബ്യൂട്ടി പാർലർ ജീവനക്കാർ പോലീസിന് നൽകിയിരിക്കുന്ന മൊഴിയെന്നറിയുന്നു. content highlights: kochi beauty parlour case follow up , Actress Leena Mariya Paul, Ravi Poojari


from mathrubhumi.latestnews.rssfeed https://ift.tt/2zZZ4Vj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages