മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടം ബാധിച്ചത് ടാക്സ് സേവിങ് ഫണ്ടുകളെ. ആംഫിയുടെ കണക്കുപ്രകാരം 2017 ഡിസംബറിൽ 1,166 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. എന്നാൽ 2018 ഡിസംബറിലാകട്ടെ 841 കോടിയായി നിക്ഷേപം കുറഞ്ഞു. 27 ശതമാനമാണ് കുറവ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ടാക്സ് സേവിങ് ഫണ്ടുകളിൽ പലതും നെഗറ്റീവ് റിട്ടേൺ രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ പുറകോട്ടടിപ്പിച്ചത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ടാക്സ് സേവിങ് ഫണ്ടുകളിൽ പരമാവധി നിക്ഷേപമെത്തുക. കമ്പനികൾ ജീവനക്കാരോട് ആദായ നികുതിയിളവ് ലഭിക്കാൻ നിക്ഷേപിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് ജനുവരിയിലാണ്. content highlight:ELSS mutual fund inflows down 27%
from mathrubhumi.latestnews.rssfeed http://bit.ly/2CtsLOK
via
IFTTT
No comments:
Post a Comment