ന്യൂഡൽഹി: ചാറ്റ് ഷോയിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ഇരുവർക്കുമെതിരേ ബി.സി.സി.ഐ നടപടിയെടുത്തേക്കും. വിവാദ പരാമർശങ്ങളുടെ പേരിൽ ബി.സി.സി.ഐ ഇരുവരോടും വിശദീകരണം ചോദിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കോഫീ വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയർന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം ശക്തമായതോടെ ഹർദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ലൈംഗിക ജീവിതത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളിൽ നടപടി വേണമെന്ന് ബി.സി.സി.ഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ബി.സി.സി.ഐയേയും ഇന്ത്യൻ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങൾ. മാപ്പു പറച്ചിൽ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാൻ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കളിക്കാർ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളിൽ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചിരുന്നു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോൾ മുറിയിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുൽ തുറന്നു പറഞ്ഞത്. Content Highlights: bcci likely to take appropriate action against hardik pandya and kl rahul
from mathrubhumi.latestnews.rssfeed http://bit.ly/2CZ59TW
via
IFTTT
No comments:
Post a Comment