കോഴിക്കോട്: മൂന്നാംസീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിലും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് നിർദേശിച്ച ബദൽ നിർദേശത്തിൽ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയതോടെയാണ് തൽക്കാലം ആ സ്വപ്നം മാറ്റിവെക്കാൻ ലീഗ് തയ്യാറാവുന്നത് എന്നാണ് അറിയുന്നത്. പകരം കോൺഗ്രസ് മുന്നോട്ട് വെച്ച ചില ബദൽ നിർദേശം സ്വീകരിക്കേണ്ടി വരും. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുക, നിയമസഭയിലേക്ക് മത്സരിക്കാൻ ലീഗിന് അധികമായി സീറ്റ് നൽകുക തുടങ്ങിയ കാര്യങ്ങൾ കോൺഗ്രസ്പകരമായി നിർദേശിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ചും ലോക്സഭാ സീറ്റ് സംബന്ധിച്ചും ആറാംതീയതി ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ യോഗത്തിൽ അവസാന തീരുമാനമുണ്ടാവും. സീറ്റ് ചർച്ചയുടെ ആദ്യ ഘട്ടം മുതൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു മുസ്ലിം ലീഗ്. ഇതിനായി സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളും ലീഗിനെ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സീറ്റ് കൂടുതൽ നൽകുക എന്നത് നടക്കാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുകയായിരുന്നു.നിലവിൽ ഇ.ടി മുഹമ്മദ് ബഷീറും, പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ലീഗിന്റെ എം.പിമാർ. ഇവർ തന്നെ ഇത്തവണയും ജനവിധി തേടുമെന്നാണ് അറിയുന്നത്. മൂന്നാം സീറ്റ് തങ്ങൾക്ക് ലഭിക്കില്ലെന്ന് ലീഗിന് മുന്നെ തന്നെ ഏകദേശം ഉറപ്പായിയിരുന്നു. എങ്കിലും അണികൾക്കിടയിൽ മൂന്നാം സീറ്റിനായി അവസാന ഘട്ടം വരെനിലവയുറപ്പിച്ചു എന്ന പ്രതീതിയുണ്ടക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നാണ് നേതൃത്വം കരുതുന്നത്. ഇരുപാർട്ടികൾക്കുമിടയിൽ ഇനി ചർച്ച ഉണ്ടാവില്ലെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവും അറിയിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറായില്ല. ഇനി കേരള കോൺഗ്രസുമായിട്ടാണ് കോൺഗ്രസിന് സീറ്റ് ചർച്ച നടത്തേണ്ടത്. രണ്ടാം സീറ്റെന്ന കേരള കോൺഗ്രസിന്റെ ആവശ്യവും അംഗീകരിക്കാൻ ഇടയില്ല. ശേഷം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാലിന് ചേരുന്നുണ്ട്. ആറിന് ലീഗിന്റെ ഉന്നതാധികാര കമ്മിറ്റി യോഗവും കൂടി ചേരുന്നതോടെ സീറ്റ് വിഭജന ചർച്ച പൂർത്തിയാവുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നിബഹനാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുൾ വഹാബ്, എം.കെ മുനീർ എന്നിവരാണ് ലീഗിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. Content Highlights:Rajya Sabha seat Or assembly seat; Congress Gave Option To League instead of third Seat
from mathrubhumi.latestnews.rssfeed https://ift.tt/2GTmVeq
via
IFTTT
No comments:
Post a Comment