പനാജി: ആർ.എസ്.എസിന്റെ അന്ധവിശ്വാസപരമായ ആശയങ്ങൾ ബി.ജെ.പി. സർക്കാർ നടപ്പാക്കിവരുകയാണെന്ന് കോൺഗ്രസ് വക്താവ് സുനിൽ കവ്ധൻകർ ആരോപിച്ചു. ഗോവ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച കലാ അക്കാദമിയിൽ ശുദ്ധിക്രിയ നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവം വിവാദമായതിനുപിന്നാലെ ഗോവ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ കെട്ടിടത്തിൽ ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും അതു ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കലാ-സാംസ്കാരിക മന്ത്രി ഗോവിന്ദ ഗൗഡ പറഞ്ഞു. സംഭവത്തിൽ ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കലാ-സാംസ്കാരിക കേന്ദ്രം സെക്രട്ടറി അറിയിച്ചു. ഈ മാസം 18-ന് പരീക്കറുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച കലാഅക്കാദമിയിൽ ജീവനക്കാർ പൂജാരികളെ എത്തിച്ച് ശുദ്ധിക്രിയ നടത്തിയെന്നാണ് ആരോപണം. സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. content highlights:Goa Probing If Site Where Manohar Parrikars Body Was Kept Was "Purified"
from mathrubhumi.latestnews.rssfeed https://ift.tt/2WiYV7Z
via
IFTTT
No comments:
Post a Comment