കൊൽക്കത്ത: ഓൾറൗണ്ടർ ജലജ് സക്സേനയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ലീഡ്. ഒന്നാമിന്നിങ്സിൽ 144 റൺസിന്റെ ലീഡ് നേടിയ കേരളം രണ്ടാം ദിനം കളി നിർത്തുമ്പോൾ ആതിഥേയരേക്കാൾ 139 റൺസിന് മുന്നിലാണ്. രണ്ടാം ഇന്നിങ്സിൽ അഞ്ചു റണ്ണെടുക്കുന്നതിനിടെ ബംഗാളിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒരു റണ്ണെടുത്ത കൗശിക് ഘോഷാണ് പുറത്തായത്. സന്ദീപ് വാര്യരുടെ പന്തിൽ സഞ്ജു സാംസനാണ് ക്യാച്ചെടുത്തത്. 147 റൺസിന് ഓൾഔട്ടായ ബംഗാളിനെതിരേ ഒന്നാമിന്നിങ്സിൽ കേരളം 291 റൺസാണ് നേടിയത്. ജലജ് സക്സേന 190 പന്തിൽ നിന്ന് 143 റൺസെടുത്തു. വി. എ. ജഗദീഷ് 39 ഉം അക്ഷയ് ചന്ദ്രൻ 32ഉം ക്യാപ്റ്റൻ സച്ചിൻ ബേബി 23 ഉം റൺസെടുത്തു. മറ്റുള്ളവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ആറു പേർ ഒറ്റയക്കത്തിനാണ് മടങ്ങിയത്. നാലു വിക്കറ്റെടുത്ത ഇഷാൻ പെറലാണ് ബംഗാൾ ബൗളർമാരിൽ വിക്കറ്റ്വേട്ടയിൽ മുന്നിൽ. മുഹമ്മദ് ഷമി മൂന്നും അശോക് ദിണ്ഡ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള കേരളം ഇപ്പോൾ ഗ്രൂപ്പ് ബിയിൽ മുന്നിലാണ്. ആറു പോയിന്റുള്ള ബംഗാളാണ് രണ്ടാമത്. Content Highlights:Ranji Trophy Cricket Jalaj Saxena Kerala Bengal Sanju Samson
from mathrubhumi.latestnews.rssfeed https://ift.tt/2S6ICcb
via
IFTTT
No comments:
Post a Comment