പമ്പ: അയ്യപ്പ ഭക്തൻമാർക്കുവേണ്ടി പമ്പയിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. പമ്പയിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ശൗചാലയങ്ങൾഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം നിലനിൽക്കുന്നുണ്ട്. വിരിവെക്കാനുള്ള സൗകര്യങ്ങളും പമ്പയിലില്ല. തീർഥാടകർക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. സർക്കാരിന് മറ്റു താൽപര്യങ്ങളാണുള്ളതെന്നും കണ്ണന്താനം പറഞ്ഞു. ശൗചാലയങ്ങളിൽ വൃത്തിയില്ലെന്ന് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാൻ പാടില്ല, ശരണം വിളിക്കാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയിലെത്തുന്നത് തീവ്രവാദികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കരുതുന്നത് ജനാധിപത്യമല്ല. കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളതെന്നും ഭക്തർ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം സർക്കാരാണെന്നും നേരത്തെ നിലയ്ക്കൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കണ്ണന്താനം പറഞ്ഞിരുന്നു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നൽകിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. Content Highlights:Alphonse kannanthanam responds on Sabarimala, Sabarimala, Pamba
from mathrubhumi.latestnews.rssfeed https://ift.tt/2KdulrH
via
IFTTT
No comments:
Post a Comment