കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. നെട്ടൂർ സ്വദേശി സുധീഷ് ആണ് കുറ്റിയടി പോലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ചോദ്യംചെയ്യുകയാണ്. പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ് (33), ഭാര്യ സാനിയോ മനോമി (25) എന്നിവർക്കു നേരെയാണ് ഹർത്താൽ ദിനമായ ശനിയാഴ്ച ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് ഹർത്താൽ അനുകൂലികൾ മർദിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോർട്ടറാണ് സാനിയോ മനോമി. കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്പലകുളങ്ങരയിലാണ് സംഭവം. മറ്റുവാഹനങ്ങൾ തടയാതെ ഇവർ സഞ്ചരിച്ച കാർ മാത്രം തടഞ്ഞ് വാഹനത്തിനുള്ളിലിട്ടും പുറത്തിറക്കിയും മർദിക്കുകയായിരുന്നു. നികിതാസിന്റെ മൂക്കിന് സാരമാക്കി പരിക്കേറ്റിട്ടുണ്ട്. ഭാര്യയുടെ നെഞ്ചത്ത് ചവിട്ടേറ്റതായും പരാതിയുണ്ട്. മർദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ച വാഹനം നടുവണ്ണൂരിൽ തടഞ്ഞുനിർത്തി ഹർത്താൽ അനുകൂലികൾ വീണ്ടും ആക്രമിച്ചു. ആസൂത്രിതമായ ആക്രമണമാണെന്ന് കാട്ടി ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലിയസ് നികിതാസ് പി. മോഹനന്റെയും മുൻ എം.എൽ.എ. കെ.കെ. ലതികയുടെയും രണ്ടാമത്തെ മകനും സി.പി.എം. തയ്യുള്ളതിൽ ബ്രാഞ്ച് അംഗവുമാണ്. Content Highlights:attack against p mohanans son and wife, Harthal on Sabarimala, Sabarimala Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2QaQ7BW
via
IFTTT
No comments:
Post a Comment