ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ലൂസിക്കെതിരെ ദീപികയില്‍ ലേഖനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ലൂസിക്കെതിരെ ദീപികയില്‍ ലേഖനം

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയെ രൂക്ഷമായി വിമർശിച്ച് ദീപികയിൽ ലേഖനം. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പപ്പെടുമ്പോൾ എന്ന തലക്കെട്ടിൽ നോബിൾ പാറയ്ക്കൽ ദീപികയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് സിസ്റ്റർ ലൂസിക്കെതിരെ രൂക്ഷ വിമർശനമുള്ളത്.അതേ സമയം ലേഖനത്തിൽ സിസ്റ്റർ ലൂസിയുടെ പേരെടുത്ത് പറയുന്നില്ല. പൊതു സമൂഹത്തിൽ ഈ കന്യാസ്ത്രീ സന്ന്യാസത്തെ വീണ്ടും അപഹാസ്യ വിഷയമാക്കുമ്പോൾ യഥാർത്ഥ സത്യങ്ങൾ ആരും മറക്കാതിരിക്കട്ടെ എന്ന് പറഞ്ഞാണ് വിമർശനങ്ങളത്രയും. അടുത്ത നാളുകളിൽ ജലന്ധർ രൂപതാധ്യക്ഷനു നേരെ പരാതികളുന്നയിച്ചുകൊണ്ട് ഒരു സന്യാസിനി നൽകിയ പരാതിയെത്തുടർന്ന് എറണാകുളം കേന്ദ്രമാക്കി നടന്ന സമരത്തിൽ സഭാധികാരികളുടെ അനുവാദമില്ലാതെ (തൃശൂരിൽ പോകുന്നുവെന്ന് പറഞ്ഞാണ് മഠത്തിൽനിന്ന് ഇറങ്ങുന്നത്) ഈ കന്യാസ്ത്രീ പങ്കെടുത്തു. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിൽ ലേഖനങ്ങളായി നല്കുകയും ചെയ്തതിനെത്തുടർന്നാണ് ഇവർ മാധ്യമശ്രദ്ധയിലേക്കു വരുന്നത്. ചില ചാനലുകൾ പ്രത്യേക താത്പര്യമെടുത്തു ചാനൽ റേറ്റിംഗ് മുന്നിൽക്കണ്ടു കന്യാസ്ത്രീയെ ഉപകരണമാക്കി മാറ്റി എന്നതാണ് സത്യം. അടുത്ത കാലത്തു ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേൾവികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലർന്ന പദങ്ങളുപയോഗിച്ചും വിമർശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്. ഏറ്റവുമൊടുവിൽ ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാർ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ചു സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധയിൽ വന്നു. എന്നാൽ, മാധ്യമശ്രദ്ധയിലേക്ക് ഇവരെ കൊണ്ടുവന്ന മേൽപ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല സന്യാസിനി സഭ ഇവർക്കുമേൽ കാനോനികമായ നടപടിക്രമം കൈക്കൊള്ളാനുള്ള പ്രധാന കാരണങ്ങളെന്നും ലേഖനത്തിൽ പറയുന്നു. ഫ്രാങ്കോയ്ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയോട് മദർ സുപ്പീരിയർ ജനറൽ വിദശീകരണം ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചകളിൽ പങ്കെടുത്തതിനും വിശദീകരണം ആവശ്യപ്പെട്ടുള്ളതായിരുന്നു നോട്ടീസ്. ഈ നടപടി സ്വീകരിക്കാനിടയായതടക്കം വിശദമാക്കിയാണ് ലേഖനം. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്ത് മാധ്യമങ്ങൾ നൽകിയത് തന്നെ സഭയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധവും അസ്വീകാര്യമാണ്. ആ കത്തിന്റെ ഉള്ളടക്കവും സാരവും അതിന്റേതായ അർഥത്തിൽ മനസിലാക്കാൻ സാധ്യതയില്ലാത്ത ഒരു പൊതു ഇടത്തിലേക്കു ചർച്ചയ്ക്കു വച്ചുകൊടുത്തതു തന്നെ ഇത്രയും കാലം തുടർന്ന അനുസരണക്കേടിന്റെയും അപക്വമായ പെരുമാറ്റത്തിന്റെയും തുടർച്ച മാത്രമാണെന്നും ലേഖനത്തിൽ പറയുന്നു. ഇത്തരത്തിൽ പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിൽ ഖേദമുണ്ട്. താൻ അച്ചക്കലംഘനം നടത്തിയിട്ടില്ല. വിമർശനങ്ങളിൽ തളരില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. Content Highlights:Deepika news paper article against Sister lucy-franco mulakkal


from mathrubhumi.latestnews.rssfeed http://bit.ly/2FnypoF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages